KERALA-NEWS

എനിക്കെതിരെയുള്ള ലൈംഗിക പരാതികൾ വ്യാജം: നടൻ ജയസൂര്യ

Follow Us ജയസൂര്യ കൊച്ചി: തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. 2008ലാണ് സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് നടന്നിരുന്നത്. അന്ന് 8 മണിക്കൂർ മാത്രമാണ് സെക്രട്ടേറിയേറ്റിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നുള്ളൂ. പരാതിക്കാരി പറയുന്ന സ്ഥലത്തായിരുന്നില്ല ഷൂട്ടിംഗ് നടന്നിരുന്നത്. താഴത്തെ നിലയിലായിരുന്നു. അതിനാൽ തന്നെ പരാതി വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് ജയസൂര്യ പ്രതികരിച്ചു. സെക്രട്ടേറിയേറ്റിലെ സിനിമാ ഷൂട്ടിങ്ങിനിടെ നടന്റെ ഭാഗത്തുനിന്നും തനിക്ക് ലൈംഗിക അതിക്രമം നേരിട്ടുവെന്നായിരുന്നു നടിയുടെ പരാതി. 2013 ൽ തൊടുപുഴയിൽ വെച്ചും ജയസൂര്യയുടെ ഭാഗത്ത് നിന്നും സമാനമായ അനുഭവം ഉണ്ടായി എന്ന മറ്റൊരു നടിയുടെ ആരോപണവും ശരിയല്ലെന്ന് നടൻ പറഞ്ഞു. ആ സിനിമയുടെ ചിത്രീകരണം 2011ൽ തന്നെ പൂർത്തിയായതായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ തൊടുപുഴയായിരുന്നില്ല കൂത്താട്ടുകുളമായിരുന്നു. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. സിദ്ദിഖ്, മുകേഷ് തുടങ്ങി മലയാള സിനിമയിലെ നിരവധിയാളുകൾക്ക് എതിരെയായിരുന്നു മീടൂ ആരോപണങ്ങൾ ഉയർന്നത്. ജയസൂര്യക്ക് എതിരെ ഉയർന്ന പരാതിയിൽ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നടൻ നേടിയിട്ടുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.