KERALA-NEWS

ഉപതിരഞ്ഞെടുപ്പിലേക്ക് കേരളം; ഇക്കുറി തീപാറും

Follow Us കൊച്ചി: വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം . വയനാട് ലോക്‌സഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെയാണ് വീണ്ടുമൊരു വോട്ടുകാലത്തിലേക്ക് സംസ്ഥാനം കടക്കുന്നത്. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ ഓരോ സംഭവവികാസങ്ങളും ചർച്ചയാകുന്ന തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും സുപ്രധാനമാണ്. ഓരോ വോട്ടുകളും തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കാൻ മുന്നണികൾ വിയർപ്പൊഴുക്കുമ്പോൾ ഇത്തവണ ഉപതിരഞ്ഞെടുപ്പ് തീപാറുമെന്നതിൽ തർക്കമില്ല. ദേശീയ ശ്രദ്ധ നേടി വയനാട് രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധനേടിയതാണ് വയനാട് ലോക്‌സഭാ മണ്ഡലം. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി തിരഞ്ഞെടുത്തതോടെയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയാകുമെന്നത് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതോടെ ഇക്കുറിയും വയനാട് മണ്ഡലം ദേശീയ ശ്രദ്ധനേടുമെന്നതിൽ തർക്കമില്ല. എൽഡിഎഫിൽ മുതിർന്ന സിപിഐ നേതാവ് ആനി രാജയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. എന്നാൽ ഇക്കുറി മത്സരരംഗത്തേക്ക് താൻ ഇല്ലെന്ന് ആനി രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി മുൻ പീരുമേട് എംഎൽഎ ഇഎസ് ബിജിമോളുടെ പേരിനാണ് മുൻതൂക്കം. കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് എൻഡിഎയ്ക്കായി ജനവിധി തേടിയത്. ഇക്കുറി വയനാട്ടിൽ മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. പാലക്കാട് പൊടിപൂരം ത്രികോണം മത്സരം കൊണ്ട് ശ്രദ്ധേയമാണ് പാലക്കാട് നിയമസഭാ മണ്ഡലം. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിനാണ് ഇവിടെ മൂൻതൂക്കം. കോൺഗ്രസ് നേതാക്കളായ വിടി ബൽറാം, എസ് സരിൻ എന്നിവരുടെ പേരുകളും യുഡിഎഫ് പരിഗണിക്കുന്നുണ്ട്. എൽഡിഎഫ്, നിലവിലെ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം വനിതാ നേതാവുമായ കെ ബിനുമോളിന്റെ പേരാണ് പരിഗണിക്കുന്നത്. മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ എൻഎൻ കൃഷ്ണദാസിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം. ബിജെപിയ്ക്ക് കൃത്യമായ വോട്ട് ബാങ്കുള്ള പാലക്കാട് അനുയോജ്യനായ സ്ഥാനാർഥിയെയാകും എൻഡിഎ കളത്തിലിറക്കുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപി കളത്തിലിറക്കിയ സി കൃഷ്ണകുമാറിന്റെ പേരിനാണ് മുൻതൂക്കം. ശക്തമായ അടിത്തറയുള്ള മണ്ഡമായതിനാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ട്വസ്റ്റിൽ ചേലക്കര കെ.രാധാകൃഷ്ണൻ ആലക്കോട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെയാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സംവരണ മണ്ഡലമായ ചേലക്കരയിൽ യുഡിഎഫ് മുൻ ആലക്കോട് എംപി രമ്യാ ഹരിദാസിനെ കളത്തിലിറക്കാനാണ് സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാൻ രമ്യയ്ക്ക് കഴിഞ്ഞിരുന്നു. ഈ അനുയോജ്യ സാധ്യത മുതലെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എൽഡിഎഫിൽ മുൻ ചേലക്കര എംഎൽഎയും സിപിഎം നേതാവുമായ യുആർ പ്രദീപിന്റെ പേരിനാണ് മുൻതൂക്കം. ഉറച്ച സിപിഎം വോട്ടുകളിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എൻഡിഎ കഴിഞ്ഞ തവണ ചേലക്കര ഉൾപ്പെടുന്ന ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിപ്പിച്ച ടിഎൻ സരസുവിനെ വീണ്ടും കളത്തിലിറക്കാനാണ് സാധ്യത. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.