NEWS

സുരക്ഷ ഉറപ്പാക്കും; ഡോക്ടർമാർക്ക് ഉറപ്പുനൽകി കേന്ദ്ര സർക്കാർ

Follow Us മുംബൈയിൽ നടന്ന ഡോക്ടർമാരുടെ പ്രതിഷേധം (എക്‌സ്പ്രസ് ഫൊട്ടോ) ന്യൂഡൽഹി: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം.ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ രൂപികരിക്കുന്നതിനായി ഒരു കമ്മറ്റി രൂപവത്കരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നിർദേശങ്ങൾ കമ്മിറ്റിയുമായി പങ്കിടാൻ സാധിക്കും. ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ (ഫോർഡ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഡൽഹിയിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനുകളുടെ പ്രതിനിധികൾഎന്നിവർ കേന്ദസർക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവ വനിതാ ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. അതേ സമയം, കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കി. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം ശനിയാഴ്ച രാവിലെ ആറിന് തുടങ്ങി. ഞായറാഴ്ച രാവിലെ ആറുവരെ സമരം തുടരും.നിലവിൽ രാജ്യത്തെ മിക്ക ആശുപത്രികളിലും അടിയന്തര സേവനം മാത്രമാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷൻറെ നേതൃത്വത്തിലും സമരം നടക്കുകയാണ്.സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി വരെ ബഹിഷ്‌കരിച്ചിരിക്കുകയാണ്. തിരുവനന്തപുരം റീജിനൽക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.അതേ സമയം വയനാട്ടിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ പൂർണ്ണമായി സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.