NEWS

നിജ്ജാർ വധക്കേസ്; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതിനു പിന്നാലെ, 6 കനേഡിയൽ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ

Follow Us ചിത്രം: എക്സ് ഡൽഹി: ഹർദീപ് സിങ് നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റു നയതന്ത്രജ്ഞർക്കും പങ്കാളിത്തം ഉണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ കടുത്ത നടപടികളിലേക്ക് ഇന്ത്യ. 6 കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കി. ആക്ടിങ് ഹൈക്കമ്മീഷണറെയും, ഡെപ്യൂടി ഹൈക്കമ്മീഷണറെയും അടക്കമാണ് പുറത്താക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി 11:59ന് മുന്പായി രാജ്യം വിടണമെന്നാണ് നിർദേശം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചതിനു മണിക്കൂറുകൾക്ക് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. നേരത്തെ കനേഡിയൻ ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം നേരിട്ട് വിളിപ്പിച്ചിരുന്നു. കാനഡയുടെ നടപടിയിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് കാനഡയുടെ ഇന്ത്യയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായ സ്റ്റുവർട്ട് വീലറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. ഇതിനു പിന്നാലെയാണ് കാനഡയിലെ ഇന്ത്യൻ പ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. കാനഡയുടെ ആരോപണങ്ങൾ പൂർണമായും തള്ളിയ ഇന്ത്യ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. അപകീർത്തികരമായ ആരോപണങ്ങളെ ഇന്ത്യ ശക്തമായി നിരാകരിക്കുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചുള്ള ട്രൂഡോ സർക്കാരിൻ്റെ രാഷ്ട്രീയ അജണ്ടയാണിതെന്നും, പ്രസ്താവനയിലൂടെ ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ജസ്റ്റിൻ ട്രൂഡോ ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ തെളുവു നൽകാൻ അന്നു മുതൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും കനേഡിയൻ സർക്കാർ ഒരു തെളിവും ഇന്ത്യാ ഗവൺമെൻ്റുമായി ഇതുവരെ പങ്കിട്ടിട്ടില്ലെന്നും, മന്ത്രാലയം കൂട്ടിച്ചേർത്തു. അന്വേഷണത്തിൻ്റെ മറവിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ തന്ത്രമാണ് നടക്കുന്നതെന്നും, മന്ത്രാലയം പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.