NEWS

വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നവംബറിൽ 13ന്

Follow Us ഫയൽ ഫൊട്ടോ ഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ദേശിയ തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. നവംബർ 20ന് തിരഞ്ഞെടുപ്പും, 23ന് വോട്ടെണ്ണലും നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജാർഖണ്ഡിൽ രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യഘട്ടം നവംബർ 13നും, രണ്ടാം ഘട്ടം നവംബർ 20നും നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ. വയനാട് ലോക്സഭ മണ്ഡലത്തിലെയും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതികൾ ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നു മണ്ഡലങ്ങളിലും നവംബർ 13നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23ന് നടത്തും. വയനാടിൽ രണ്ടാം അങ്കത്തിനിറങ്ങിയ രാഹുൽ ഗാന്ധി, റായ്ബറേലിയിൽ വിജയിച്ചതോടെ വയനാട് ലോക്സഭാ മണ്ഡലം ഒഴിയുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ യുഡിഎഫിനായി മത്സരിക്കുമെന്നാണ് സൂചന. എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ. രാധാകൃഷ്ണന്‍ എന്നിവർ സ്ഥാനം ഒഴിഞ്ഞതോടെയാണ് പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് ഷാഫി പറമ്പില്‍ സ്ഥാനം ഒഴിഞ്ഞത്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് കെ.രാധാകൃഷ്ണന്‍ വിജയിച്ചത്. അതേസമയം, പാലക്കാട്ടെ തിരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.